എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് അധികാരം. അംഗത്വം പൂര്‍ണ്ണമായി റദ്ദാക്കുന്നത് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് മഹുവയുടെ വാദം.
'ഇത് പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബിജെപിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും'-മമതാ ബാനര്‍ജി വ്യക്തമാക്കി.
ഇതൊക്കെ വല്ലാതെ തരംതാണ രാഷ്ട്രീയമാണ്. ആ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് എടുത്ത ചിത്രങ്ങളാണ്. എനിക്ക് അവര്‍ കുട്ടിയാണ്. എന്നേക്കാള്‍ പത്തിരുപത് വയസ് താഴെയുളള ഒരു എംപിയാണ്. എന്റെ സഹോദരിയടക്കം പതിനഞ്ചുപേര്‍ അന്ന് പിറന്നാള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയതിനുശഷം പെരുമാറുന്നത് ഇങ്ങനെയാണ്. മൂന്നുമണിക്കൂര്‍ കാത്തിരുന്നതിനുശേഷം അവര്‍ കാണാന്‍ വിസമ്മതിച്ചു' മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു
കോണ്‍ഗ്രസിന് ബിജെപിയെ തോല്പ്പിക്കാനാകുമായിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ആവശ്യമേയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ് തൃണമുല്‍ കോണ്‍ഗ്രസിന് ബദലായി വന്നത്- മഹുവ മൊയ്ത്ര പറഞ്ഞു.
പ്രണയദിനം കൗ ഹഗ് ഡേയായി ആചരിക്കാന്‍ ആവശ്യപ്പെട്ടുളള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് വന്‍ വിവാദമായിരുന്നു. ഉത്തരവിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൗ ഹഗ് ഡേ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്
ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്‍ററി ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഉറപ്പാക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.
അതെ സര്‍, ഞാന്‍ എന്റെ വാള്‍ റെഡിയാക്കി വച്ചിട്ടുണ്ട്. നിങ്ങളെപ്പോലുളളവരെ അകറ്റിനിര്‍ത്താന്‍. നിങ്ങളുടെ സേനയിലെ ആരെയെങ്കിലും എന്റെ അടുത്തേക്ക് പറഞ്ഞുവിടാന്‍ പദ്ധതിയുണ്ടെങ്കില്‍ ഞാന്‍ നാദിയയിലുണ്ട്'
2011-ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് മഹുവ മൊയ്ത്ര ട്വീറ്റില്‍ പരാമര്‍ശിച്ചത്. ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് യുപിഎ സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തി പ്രതിഷേധിക്കുന്നതിനിടെ പൊലീസെത്തിയപ്പോള്‍ സ്ത്രീവേഷം ധരിച്ചായിരുന്നു രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
അതേസമയം, ജയില്‍മോചിതരായതിനുശേഷവും കേസിലെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിന്റെ ജീവന് ഭീഷണിയായി നടക്കുകയാണ്. ഗുജറാത്തിലെ ബില്‍ക്കിസിന്റെ വീടിനുമുന്നില്‍ ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രാധേശ്യാം ഷാ പടക്കക്കട ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞാന്‍ കാളീദേവിയുടെ ഭക്തയാണ്. ബിജെപിയുടെ അറിവില്ലായ്മ, അവരുടെ ഗുണ്ടകള്‍, പൊലീസ്, ട്രോളുകള്‍. ഒന്നിനെയും എനിക്ക് ഭയമില്ല. സത്യം പറയാന്‍ പിന്നില്‍ മറ്റ് ശക്തികള്‍ വേണമെന്നില്ല'എന്നായിരുന്നു കേസെടുത്തതിനുപിന്നാലെ മഹുവയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്
സിക്കിമില്‍ കാളി ദേവിക്ക് വിസ്കി വിളമ്പുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കാളിക്ക് വിസ്കി നല്കിയാന്‍ അത് ദൈവ നിന്ദയായിമാറുമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന
ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല.
പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല
കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയാണ് എന്നാരോപിച്ച് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.
നിങ്ങള്‍ ജീവിക്കുന്നത് ഒരു ചാണക ഭരണത്തില്‍ കീഴിലാണ്. അത് നിങ്ങള്‍ക്ക് തന്നെ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ദേശിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ പാര്‍ലമെന്‍റുമായോ, സംസ്ഥാനങ്ങളുമായോ ഇതുവരെ ഒരു ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. പക്ഷെ വിദ്യാഭ്യാസ
കര്‍ഷകരെ ദേശ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുന്ന ബിജെപി മന്ത്രിമാര്‍ക്കെതിരെയും മഹുവ വിമര്‍ശിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്ന് മഹുവ ചോദിച്ചു
''താങ്കള്‍ അക്കൌണ്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കഴിഞ്ഞ 7 വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, നോട്ടുനിരോധനത്തെ തുടര്‍ന്ന് എ ടി എമ്മിനു മുന്നില്‍ ഞങ്ങള്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നു, ഇപ്പോള്‍ കൊവിഡ് വാക്സിനു വേണ്ടി ഞങ്ങള്‍ മാസങ്ങളായി കാത്തുനില്‍ക്കുകയാണ്, ഇടയ്ക്കൊക്കെ താങ്കളും കാത്തുനില്‍ക്കൂ" - എന്നായിരുന്നു മഹുവ മൊയ്ത്ര എംപിയുടെ കമന്‍റ്.
ഗൊഗോയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച് ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് സുപ്രീംകോടതി പറയുന്നു. അതേ മൈ ലോർഡ്, ലൈംഗിക അതിക്രമത്തിന് വിധേയമായ എല്ലാവരും ഒരുമിച്ച് ചേർന്ന് ഗൂഡാലോചന തയാറാക്കുകയായിരുന്നു' - മഹുവ മൊയ്ത്ര
യു എസ് പാര്ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.
ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138 എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു.